ഹിന്ദുത്വയെ തീർച്ചയായും നമ്മൾ തൂത്തെറിയുക തന്നെ ചെയ്യും.

1944 ഇൽ ഇറങ്ങിയ ഗ്യാസ്‌ലൈറ്റ് എന്ന ഒരു സിനിമ ഉണ്ട്. ഒരാൾ തന്റെ ഭാര്യയെ പറഞ്ഞു വിശ്വസിപ്പിക്കുകയാണ് അവൾക്ക് ഭ്രാന്താണെന്നു. അവളെ ഒരു മാനസികാരോഗ്യകേന്ദ്രത്തിലെത്തിക്കുക, അവളുടെ കുടുംബസ്വത്തുക്കളുടെ പവർ ഓഫ് അറ്റോർണി സ്വന്തം പേരിൽ കൊണ്ടുവരിക എന്നതാണ് അയാളുടെ ഉദ്ദേശം. ഈ സിനിമയുടെ പേരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഗ്യാസ്ലൈറ്റിങ് എന്ന വാക്ക് ഉണ്ടായത്. Gaslighting is a tactic in which a person or entity, in order to gain more power, makes a victim question their reality. ഇതാണ് വ്യാഖ്യാനം. ഏകാധിപതികൾ, നാർസിസിസ്റ്റുകൾ, അബ്യൂസേഴ്സ്, കൾട്ട് ലീഡേഴ്സ്, ഇവരൊക്കെ ഇതിന്റെ ഗുണഭോക്താക്കളാണ്.
ഈ വാക്ക് കഴിഞ്ഞ വർഷം പ്രമുഖ ഇംഗ്ലീഷ് ഡിക്ഷണറികളുടെ വേർഡ് ഓഫ് ദി ഇയർ ഷോർട്ട് ലിസ്റ്റിൽ പെട്ട ഒരു വാക്കായി. വസ്തുതാനന്തര (പോസ്റ്റ്ട്രൂത്) രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാന ആയുധമായി ഗ്യാസ്ലൈറ്റിങ് മാറിയത് തന്നെ അതിനു കാരണം.
ഇന്ത്യൻ രാഷ്ട്രീയത്തിൽ മോദിയെ പോലെ പോസ്റ്റ് ട്രൂത് പൊളിറ്റിക്സ് ഇത്രയും ഫലപ്രദമായി ഉപയോഗിച്ച ഒരു നേതാവില്ല. 2014 ഇൽ നാപ്പതു ശതമാനത്തിൽ താഴെ ആളുകൾ മാത്രം എൻഡിഎ ക്ക് വോട്ട് ചെയ്ത് അധികാരത്തിൽ വരുന്നതാണ് വസ്തുത എന്നിരിക്കെ രാജ്യം ഇതുവരെ കാണാത്ത തരത്തിൽ ഉള്ള ഒരു വേവ് സൃഷ്ഠിച്ചാണ്, അല്ലെങ്കിൽ മോദി വേവ് രാജ്യത്തെ പൗരന്മാരിൽ ആകെ അലയടിച്ചു എന്ന മട്ടിലാണ് അതിന്റെ നറേറ്റിവ് വന്നത്. ഇനി അന്ന് അയാളെ മുൻനിർത്തി അവർ നടത്തിയ ഗ്യാസ്ലൈറ്റിങ് എന്തായിരുന്നു?

Read more »

ലാൽ ഫാക്ടർ ആഘോഷിക്കപ്പെടുമ്പോൾ

റിലീസ് ദിവസം ആദ്യം ഷോ തന്നെ കണ്ട് പുറത്തിറങ്ങിയ ഉടനെ മനസിൽ തോന്നുന്ന അഭിപ്രായമാണ് ഒരു സിനിമയെ സംബന്ധിച്ച് ഏറ്റവും സത്യസന്ധമായ റിവ്യൂ. കാരണം അതിൽ സിനിമയും പ്രേക്ഷകനും അല്ലാതെ യാതൊരു വിധ ബാഹ്യ ഇടപെടലുകളും ഇല്ല. അതുകൊണ്ട് തന്നെ സിനിമ നമുക്ക്‌ തൃപ്തി തന്നോ ഇല്ലയോ എന്ന് ആ നിമിഷം അറിയാം. പറഞ്ഞുവന്നത് ലൂസിഫറിനെ കുറിച്ചാണ്. ആദ്യപകുതിയിൽ നല്ല ബിൽഡപ്പ് കൊടുത്ത് മുന്നോട്ട് പോയ കഥ സെക്കന്റ് ഹാഫിൽ വില്ലന്മാരെ ഇത്രേം വേഗം കൊന്നുതള്ളി വീട്ടിൽ പോകാം എന്ന ലൈനിലേക്ക് മാറി. പിന്നെ സ്റ്റീഫൻ നെടുമ്പള്ളി എന്ന നായക കഥാപാത്രത്തിനെ അവസാനം നെടുകെ മറിച്ചിട്ടതും ഒരു ക്ലിഷെ ആയി തോന്നി. മൊത്തത്തിൽ ഒരു ആവറേജ് ഫീൽ. ഒരുമിച്ച് പടം കണ്ട ഞങ്ങൾ 7 പേർക്കും ഇതേ അഭിപ്രായം. എന്നാൽ ഉച്ചയോടെ കഥ മാറി.എങ്ങും പോസിറ്റീവ് റിവ്യൂസ് മാത്രം.

സിനിമയെ റിവൈൻഡ് ചെയ്‌തു തുടങ്ങുന്നത് അങ്ങനെയാണ്. ശരിക്കും ലുസിഫർ ആവറേജാണെന്ന് പറയുന്നവർക്ക് തെറ്റിപോയത് സിനിമയെ പറ്റിയുള്ള അഭിപ്രായം അല്ല. മറിച്ച് മോഹൻലാൽ എന്ന സൂപ്പർ താരത്തിന് ശരാശരി മലയാളീ മനസിലുള്ള വേരുകളെ കുറിച്ചാണ്. ആ വേരുകളെ കുറിച്ചുള്ള ബോധ്യത്തിലാണ് പൃഥ്വിരാജെന്ന സംവിധായകനും ലുസിഫറെന്ന സിനിമയും ആദ്യം വിജയിക്കുന്നത്. നാലു പതിറ്റാണ്ടായി മലയാളിയുടെ സിനിമ ശീലങ്ങളിൽ അറിഞ്ഞോ അറിയാതെയോ മോഹൻലാലുണ്ട്. തലമുറകൾക്ക് അനുസരിച്ച് നമ്മുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് വിൻസന്റ് ഗോമസിനെയും, സാഗർ ഏലിയാസ് ജാക്കിയെയും, മംഗലശ്ശേരി നീലകണ്ഠനേയും ആടുതോമയെയും, പൂവള്ളി ഇന്ദുചൂഡനെയും, പുലിയൂർ മുരുകനെയും ഇന്നും കണ്ടു കൊണ്ടേയിരിക്കുന്നുണ്ട് ഓരോ മലയാളിയും. വീടിന്റെ നടുമുറിയുടെ വിശാലതയിൽ പ്രീമിയർ ഷോകളായി വരുന്ന പഴയ ലാൽ സിനിമകൾ കണ്ട് ഇതുപോലെയൊരു സിനിമയൊന്നും ഇനിയില്ലല്ലോ എന്നോർത്ത് പോയകാലത്തിനോട് പരിഭവിക്കാറുമുണ്ടാകും അവരിൽ പലരും.

Read more »

കുമ്പളങ്ങിയിലെ റിയലിസ്റ്റിക് രാത്രികൾ

ആഷിക് അബു സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ സംവിധായകൻ മധു നാരായണന്റെ, ശ്യാം പുഷ്കരൻ തിരക്കഥയിലൊരുങ്ങിയ കുമ്പളങ്ങി നൈറ്സ് കണ്ട് പുറത്തിറങ്ങിയപ്പോൾ ആദ്യം മനസിലേക്ക് വന്നത് ഈ കഴിഞ്ഞ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ കണ്ട ജാപ്പനീസ് സിനിമയായ ഷോപ്പ്ലിഫ്റ്റർസാണ്. കുടുംബം എന്ന ആശയത്തെ കുറിച്ചുള്ള പൊതുചിന്തയെ നിരാകരിച്ച് എവിടെ നിന്നൊക്കെയോ എത്തിച്ചേർന്ന മനുഷ്യർ ഒന്നായി ഒരു കുടുംബമായി പാർക്കുന്നുണ്ട് ഹിറോകൂസവിന്റെ ഷോപ്പ്ലിഫ്റ്റർസിൽ. ആ ഒരു ആശയത്തിന്റെ കുറച്ചുകൂടി വിശാലമായതും സൂക്ഷമമായതുമായ കാഴ്ചയാണ് കുമ്പളങ്ങിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. മതവും ജാതിയും കുലമഹിമയും സ്റ്റാറ്റസും ശരീരത്തിന്റെ നിറവും ഉയരവും വണ്ണവും വരെ നോക്കി നിർമ്മിച്ചെടുക്കേണ്ട ഒന്നാണ് കുടുംബമെന്ന പൊതുചിന്തയെ പാടെ നിരാകരിച്ചാണ് സിനിമ സജിയുടെയും അനിയൻമാരുടെയും കഥ വിവരിക്കുന്നത്.

പതുക്കെ ഒഴുകുന്ന കായലോളങ്ങൾ പോലെ സ്ക്രീനിൽ നിന്ന് മനസിലേക്ക് ഒഴുകുന്ന ഒരു സിനിമ. ഒരുപാട് ലെയറുകൾ ഉള്ള സിനിമ. എന്റർടെയിൻമെന്റ് എന്നതിനപ്പുറം ഒരുപാട് പൊതു ചിന്താഗതികളെ പൊളിക്കാൻ ശ്രമിക്കുന്ന സിനിമ. അങ്ങനെ റിയലിസ്റ്റിക് പരിചരണത്തിൽ വന്ന നവനിര മലയാള സിനിമകളെ പറ്റി പറയുന്ന പതിവ് വിശേഷണങ്ങളെല്ലാം തന്നെ കുമ്പളങ്ങി നൈറ്റ്സിനും ചേരുന്നുണ്ട്. സ്വാഭാവികമായ കഥപരിസരം, അതിനോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങൾ, രസകരമായ സംഭാഷണങ്ങൾ, നല്ല ദൃശ്യഭാഷ, സംഗീതം. അതിൽ പ്രണയമുണ്ട്, ചെറിയ ചെറിയ തമാശകളുണ്ട്. ആസ്വാദനം അവിടെ വച്ച് നിർത്തേണ്ടവർക്ക് നിറങ്ങളിലും സംഗീതത്തിലും അഭിനയ പ്രകടനങ്ങളിലും പൂർണ്ണ തൃപ്തിയടഞ്ഞു തീയറ്റർ വിടാം. പക്ഷെ പല ലയറുകൾ ഉള്ള സിനിമ തീർച്ചയായും സൂക്ഷമവായന ആവശ്യപ്പെടുന്നുണ്ട്.

Read more »