ഇടെ ആള്ണ്ട് …

സ്നേഹസമ്പന്നനായ ഒരു കാപ്പിക്കാരൻ ഒടുവിൽ ഇങ്ങനെ പറഞ്ഞു –
” ഈ ട്രെയിനിൽ കാപ്പി മാത്രേ കിട്ടു. ചായ വേണമെങ്കില് ഇങ്ങള് പുറത്തെ കടെല് പോണം…”

അങ്ങനെ അമ്മ ഒഴികെ എല്ലാവരും ചായ വാങ്ങാൻ ട്രെയിന്റെ പുറത്തേക്ക് പോകുന്നു. ഒഴിഞ്ഞ വല്യ രണ്ടു സീറ്റും ഒറ്റയ്ക്ക് ഇരിക്കുന്ന ആ സ്ത്രീയും.
അതും കണ്ട് ബോഗിയിലേക്ക് ബാഗും കൊണ്ട് ഓടി പാഞ്ഞ് വന്ന് ആ സീറ്റിൽ ഇരിക്കാൻ തുനിയുന്ന എല്ലാരോടും അവര് പറഞ്ഞു

” ഈ സീറ്റി ആള്ണ്ട്…”

കേട്ടപാതി കേൾക്കാത്ത പാതി ചുള്ളന്മാരും ചുള്ളത്തികളും ഓടി ചാടി അടുത്ത ഒഴിഞ്ഞ സീറ്റും തിരക്കി പൊയ്ക്കൊണ്ടിരുന്നു.

ചായ വാങ്ങാൻ പോയ ഭർത്താവും കൂടെ ഉള്ളവരും തിരിച്ചെത്തുന്നുമില്ല.

അതിനിടയിൽ ഒരു ഹിന്ദിക്കാരൻ വന്നു. ആയമ്മ വീണ്ടും – ” ഈ സീറ്റി ആള്ണ്ട്…”
ഹിന്ദിക്കാരൻ – ” പൂ രാ..”
അമ്മ – ” ആ പൂരാ.. പൂരാ”

( മോനെ അമ്മച്ചി കൊല മാസ്. )

അപ്പൊ ദെ വരുന്നു ഒരു മാന്യദേഹം. കൂടെ മകനെന്നു തോന്നുന്ന ചെറുപ്പക്കാരനും.

” നി ഇവിടിരുന്നോ. ”
അയാള് അമ്മയുടെ അടുത്തേക്ക് കൈ ചൂണ്ടി.

അമ്മ പിന്നേം ” ആള്ണ്ട് ആള്ണ്ട് ”

മാന്യദേഹം – “എത്ര പേരുണ്ട് ”

Read more »

സഖാവ് <3

മൂന്നാറിൽ നിന്ന് വട്ടവടയിലേക്കുള്ള ഇടയ്ക്കെപ്പോഴോ വന്നുപോയ സിഗ്നലിനൊപ്പം ഫോണിൽ കയറിയതാണ് ആ മെസ്സേജ്. പലരും അയച്ചു. ഒരേ കണ്ടെന്റ്.

സൈമൺ ബ്രിട്ടോ…

അപ്രതീക്ഷിതമായ വാർത്ത. കൂടെ വലിയ സങ്കടവും കഴിഞ്ഞ മൂന്ന് നാല് മാസമായി ഓർക്കുന്നതാണ് അദ്ദേഹത്തെ ഒന്നു പോയി കാണാൻ. നാളെ നാളെയെന്ന് പറഞ്ഞ് നീക്കി വച്ചതാണ്.

ഉത്തരഭൂമിയിലൂടെ യുടെ പ്രസിദ്ധീകരണ വഴികളിലാണ് 2018 ഫെബ്രുവരിയിൽ ഞാൻ ആദ്യമായി സഖാവ് സൈമൺ ബ്രിട്ടോയെ കാണുന്നത്. പുസ്തകം പ്രകാശനം ചെയ്യാൻ സഖാവിനെ ക്ഷണിക്കാൻ കൈരളി ബുക്ക്സിന്റെ അശോകൻ സാർ ശരിയാക്കി തന്ന ഒരു മീറ്റിങ്. സഖാവിന്റെ വടുതലയുള്ള വീട്ടിൽ. പബ്ലിഷിംഗ് തീർന്നിട്ടില്ലാത്തതിനാൽ A4 ഷീറ്റിൽ പ്രിന്റ് എടുത്ത ഉത്തരഭൂമിയുടെ കണ്ടന്റ് കൊണ്ടാണ് ഞാൻ പോകുന്നത്. അരമണിക്കൂർ കൊണ്ട് പോയി വരാം എന്ന ഉദ്ദേശത്തിൽ പോയ ഞാൻ അന്ന് ആ മനുഷ്യന്റെ ബെഡിനരികിൽ സംസാരിച്ചിരുന്നത് അരദിവസമാണ്.

രണ്ട് ദിവസം കഴിഞ്ഞ് ഉത്തരഭൂമിയുടെ ഞാൻ കൊടുത്ത പേപ്പർ പ്രിന്റ് വായിച്ചു തീർത്ത ശേഷം സഖാവ് എന്നെ വിളിച്ചു. എഴുത്തിനെ പറ്റി കുറെ സംസാരിച്ചു. ആ ഫോൺ സംഭാഷണം അവസാനിപ്പിക്കുന്നതിന് മുൻപ് ഒരു ചോദ്യം ചോദിച്ചു സഖാവ്.
എടാ നിന്നേം നിന്റെ ആ നാല് കൂട്ടുകാരേം വച്ച് ഞാൻ ഒരു നോവൽ എഴുതിക്കോട്ടെ…

അത് കഴിഞ്ഞ് പ്രകാശന ചടങ്ങിന്റെ ഓരോ കാര്യത്തിലും അദ്ദേഹം ഇടപെട്ടു കൊണ്ടേയിരുന്നു.

എടാ പരിപാടിക്ക് അധ്യക്ഷനായി തോമസ് ജോസഫിനെ കൊണ്ടു വരാം. ഞാൻ വിളിച്ചു പറയാം.

പരിപാടിക്ക് ആരൊക്കെ സ്റ്റേജിൽ ഇരിക്കുന്നുണ്ട്. എത്ര നേരം ഓരോരുത്തരും പ്രസംഗിക്കണം എന്നൊക്കെ നേരത്തെ അവർ ഓരോരുത്തരോടും വിളിച്ച് പറയണം.

ചടങ്ങില് നന്ദി പറയേണ്ടത് നീയാണ്. അത് മുന്നേ പഠിച്ചു വെക്കണം.

അങ്ങനെ എന്തെങ്കിലും പറഞ്ഞ് സഖാവ് വിളിക്കും. എന്നിട്ട് പറയും നിനക്ക് ഇതൊന്നും പരിചയമില്ലാത്തൊണ്ടാ ഞാൻ പറഞ്ഞു തരുന്നതെന്ന്.

Read more »

ഉറക്കമില്ലായ്മകള്‍

ഉറക്കമില്ലാരാത്രികൾ പലവിധമുണ്ട്.

അതിൽ

ഉള്ളിലെ ചിന്തകളോട് കലഹിച്ച്

ഇറങ്ങി പോയ മനസിനെയും കാത്ത്

വിളക്കണയ്ക്കാതെ

ഇരുട്ടിലേക്ക് നോക്കിയിരുന്ന്

അവസാനിച്ചു പോകുന്ന രാത്രികളോടാണ്

എനിക്കിഷ്ടക്കൂടുതൽ.

കാരണം

കാത്തിരിപ്പാണ് ഏറ്റവും വലിയ സുഖം.

Read more »