കാര്‍ബണിലെ കാര്‍ബണിക രസതന്ത്രം…

കാർബൺ – നമ്മുടെ ലോകത്തിന്റെ നിലനില്പിനാവശ്യമായ എലമെന്റുകളിലൊന്ന്. നിത്യജീവിതത്തിൽ നാമുപയോഗിക്കുന്ന ഏകദേശം എല്ലാ വസ്തുക്കളിലും ചെറിയ തോതിലെങ്കിലും സാന്നിധ്യമറിയിക്കുന്ന രാസഘടകം. അത് ഒരു മലയാള സിനിമയുടെ പേരായി വരിക; സിനിമ ഗൗരവമായി നിരീക്ഷിക്കുന്നവർക്ക് വലിയ കൗതുകമുണ്ടാക്കുന്ന കാര്യമാണത്. പടത്തിന്റെ ടൈറ്റിൽ ഡിസൈനും, ഡയമണ്ടിനെ, ബെൻസീനിനെ, കാർബണിക സംയുക്തങ്ങളുടെ ഘടനയെ ഓർമ്മപ്പെടുത്തുന്ന പോസ്റ്ററുകളും പുറത്തിറങ്ങിയപ്പോഴേക്കും ഈ കൗതുകം വർദ്ധിച്ചു.

ക്ലിഷേ ഫോർമുല സിനിമകളിൽ നിന്നും പ്രമേയപരമായ പുതുമകളിലേക്കും, അവിടെ നിന്ന് റിയലിസ്റ്റിക് ആഖ്യാനരീതികളിലേക്കും ചുവടുമാറ്റം നടത്തിയ നടത്തികൊണ്ടിരിക്കുന്ന നമ്മുടെ സിനിമയ്ക്ക് പുതുവഴി തുറന്നു കൊടുക്കുന്നുണ്ട് കാർബൺ. സിനിമയെ പറ്റി പൂർണ്ണമായി പറയാതെ അത് പ്രേക്ഷകരുടെ ചിന്താശേഷിക്ക് കൂടി വിട്ടുകൊടുക്കുകയെന്നത് നമുക്ക് അധികം പരിചയമില്ലാത്ത കഥാകഥന രീതിയാണ്. മുന്നറിയിപ്പിൽ താൻ തന്നെ പരീക്ഷിച്ച ഈ ശൈലി കുറച്ചുകൂടി വലുതായി ഉപയോഗിക്കുകയാണ് വേണു കാർബണിൽ.

Read more »

മായാനദിക്കരയിൽ

ഒരു സിനിമ കണ്ടു കഴിഞ്ഞിട്ട് രണ്ടു ദിവസമായിരിക്കുന്നു. ഇപ്പോഴും കൺ മുൻപിലുണ്ട് സോഡിയം വെളിച്ചത്തിൽ റോഡിലേക്കു ചാഞ്ഞു കിടക്കുന്ന മെട്രോ പാലത്തിന്റെ തൂണുകളുടെ നീണ്ട നീണ്ട നിഴലുകൾ. അതിലൂടെ കുബൂസിന്റെ പാർസൽ പൊതിയുമായി നടന്നു നീങ്ങുന്ന അപ്പു.
അവൾ കാതോർക്കുന്നുണ്ട്…
” അപ്പു എനിക്ക് ഒന്ന് സംസാരിക്കണം “- എന്ന മുഖവുരയോടെ തുടങ്ങുന്ന മാത്തന്റെ ശബ്ദത്തിനായി.

Read more »

ഉത്തരഭൂമിയിലൂടെ – 9

ഡൽഹി എയർപോർട്ടിന്റെ അകത്ത് ഒരു കാപ്പികടയുടെ വിശാലമായ സോഫയിൽ ബാഗുകളുടെ പാറവുകാരനായി ഇരിക്കുകയായിരുന്നു ഞാൻ. ഉച്ചരിക്കാൻ പ്രയാസമുള്ള പേരുള്ള ഏതോരു കാപ്പിയും ബർഗറും വാങ്ങാനായി പോയിരിക്കുകയാണ് രമ്യ. തങ്ങളുടെ യാത്രയുടെ ചെക്കിന്നുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് സുരമ്യയും റിനിയും മുകുളും. ഇതു വരെയും നിങ്ങളോട് ഞാൻ പറഞ്ഞിട്ടില്ലായെന്നു തോന്നുന്നു ഞങ്ങൾ എല്ലാവരും ഒരേ നഗരത്തിലെ അന്തേവാസികളല്ല. ഞാനും രമ്യയും കൊച്ചിയിലും സുരമ്യയും റിനിയും ബാംഗ്ലൂരിലും മുകുൾ ചെന്നൈയിലുമായാണ് പ്രവാസം അനുഷ്ഠിക്കുന്നത്. ജീവിതത്തിന്റെ ഏതോ ഒരു നാൽക്കവലയിൽ വച്ച് കണ്ടുമുട്ടി, പരിചയപ്പെട്ട് , ഇപ്പോൾ പല ദിശകളിലേക്ക് തോണി തുഴയുന്നവർ.
സമയം ആറുമണി കഴിഞ്ഞിരിക്കുന്നു. ഏട്ടരയാക്കാണ് ഞങ്ങളുടെ കൊച്ചി ഫ്ലൈറ്റ്. സൂരമ്യക്കും റിനിക്കും ഏഴരയ്ക്കും മുകുളിന് എട്ടിനും.

Read more »