ടൗണിൽ ചെയ്യാനുണ്ടായിരുന്ന അല്ലറ ചില്ലറ പരിപാടിയെല്ലാം കഴിഞ്ഞു ഇനി റിജിനെ ഒന്നു മീറ്റണം. സിറ്റി സെന്ററിൽ വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്. മുനീശ്വരം കോവിൽ പക്കത്ത് നിന്ന് നീട്ടി വലിച്ചു ഒന്ന് നടന്നാൽ എത്താവുന്ന ദൂരമേയുള്ളൂ, പക്ഷെ ഓണത്തിന്റെ തിരക്കാണ്. മനുഷ്യരെ തട്ടി നടക്കാൻ വയ്യ. പിന്നെ ഒരു വിധം നടവഴികളെല്ലാം പൂക്കച്ചവടക്കാർ കയ്യേറിയിട്ടുമുണ്ട്. ഓട്ടോ പിടിക്കാൻ തീരുമാനിച്ചു.
” ഒന്ന് സിറ്റി സെന്റർ ” ഡ്രൈവർ തലകൊണ്ട് കയറിക്കോളാൻ സിഗ്നൽ തന്നു.
ഓട്ടോയിൽ കയറിയതും ഒരു സ്ത്രീ ശബ്ദം പുറത്തു നിന്ന്. നോക്കിയപ്പോ ഒരു മദാമ്മകുട്ടി.
മീ.. ബിഫോർ യൂ…
ഒരു ഡൗട്ട്
ആർട്ടിക്കിൾ_15
” എല്ലാവരും തുല്യരായാൽ ആര് രാജാവാകും…?” മനുസ്മൃതിയിൽ അധിഷ്ഠിതമായ സമൂഹ്യക്രമം പ്രവർത്തിക്കുന്ന ഒരു നാട്ടിൽ വളരെ പ്രസക്തമായ ചോദ്യമാണ് തന്റെ ഡ്രൈവർ ആയൂൻ രഞ്ജൻ എന്ന പോലീസ് ഓഫീസറോട് ചോദിക്കുന്നത്.
ലാൽഗാംവ് എന്ന ഉത്തരേന്ത്യൻ ഗ്രാമത്തിലെ തന്റെ സ്റ്റേഷൻ അതിർത്തിൽ നടന്ന മൂന്ന് പെണ്കുട്ടികളുടെ തിരോധാനത്തിനെ പറ്റി അന്വേഷണം നടത്തുകയാണ് ആയുൻ. ഗോതമ്പ് പാടങ്ങൾ നിറഞ്ഞ ഗ്രാമീണ പാതകളിലൂടെ അയാൾ നടത്തുന്ന യാത്രയിൽ തെളിയുന്നത് ജാതിവ്യവസ്ഥകൾ അത്രമേൽ ജീർണിപ്പിച്ച ഉത്തരപ്രദേശിന്റെ സാമൂഹ്യ ജീവിതമാണ്. റോഡിൽ തല്ലുകൊള്ളുന്ന, കൊലചെയ്യപ്പെടുന്ന നിരന്തരം ബലാൽസംഗങ്ങൾ നടക്കുന്ന, മേല്ജാതിക്കാർ മൃഗതുല്യമായി പോലും കാണാൻ കൂട്ടാക്കാത്ത ദളിത്ജീവിതങ്ങളെ അവരുടെ നിസ്സഹായതകളെ അയാൾ അടുത്തറിയുകയാണ്. വലിയൊരു മാറ്റം തനിക്ക് സാധ്യമാകില്ല എന്നറിഞ്ഞിട്ടും നിലനിൽക്കുന്ന വ്യവസ്ഥിതിക്ക് എതിരെ അയാൾ ഒരു മാറ്റത്തിന് ശ്രമിക്കുന്നു.
മുറിവ്
കാലം നമ്മളിൽ സൃഷ്ടിക്കുന്ന മുറിവുകളെ കാലം തന്നെ മറവിയുടെ മരുന്നുനീരിറ്റിച്ച് ഉണക്കുമെന്നൊക്കെ പറയുന്നത് എന്തൊരു വല്യ നുണയാണ്. സത്യത്തിൽ നമ്മൾ ഒന്നും മറക്കുന്നില്ല; മുറിവുകളുമായി ജീവിക്കാൻ ശീലിക്കുകയാണ്. #നട്ടപാതിരയിലെ_നട്ടപ്രാന്തുകൾ

Recent Comments