Category Archives: ചില സീനുകള്‍

ഒരു ഡൗട്ട്

ടൗണിൽ ചെയ്യാനുണ്ടായിരുന്ന അല്ലറ ചില്ലറ പരിപാടിയെല്ലാം കഴിഞ്ഞു ഇനി റിജിനെ ഒന്നു മീറ്റണം. സിറ്റി സെന്ററിൽ വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്. മുനീശ്വരം കോവിൽ പക്കത്ത് നിന്ന് നീട്ടി വലിച്ചു ഒന്ന് നടന്നാൽ എത്താവുന്ന ദൂരമേയുള്ളൂ, പക്ഷെ ഓണത്തിന്റെ തിരക്കാണ്. മനുഷ്യരെ തട്ടി നടക്കാൻ വയ്യ. പിന്നെ ഒരു വിധം നടവഴികളെല്ലാം പൂക്കച്ചവടക്കാർ കയ്യേറിയിട്ടുമുണ്ട്. ഓട്ടോ പിടിക്കാൻ തീരുമാനിച്ചു.
” ഒന്ന് സിറ്റി സെന്റർ ” ഡ്രൈവർ തലകൊണ്ട് കയറിക്കോളാൻ സിഗ്നൽ തന്നു.
ഓട്ടോയിൽ കയറിയതും ഒരു സ്ത്രീ ശബ്ദം പുറത്തു നിന്ന്. നോക്കിയപ്പോ ഒരു മദാമ്മകുട്ടി.
മീ.. ബിഫോർ യൂ…

Read more »

ഇടെ ആള്ണ്ട് …

സ്നേഹസമ്പന്നനായ ഒരു കാപ്പിക്കാരൻ ഒടുവിൽ ഇങ്ങനെ പറഞ്ഞു –
” ഈ ട്രെയിനിൽ കാപ്പി മാത്രേ കിട്ടു. ചായ വേണമെങ്കില് ഇങ്ങള് പുറത്തെ കടെല് പോണം…”

അങ്ങനെ അമ്മ ഒഴികെ എല്ലാവരും ചായ വാങ്ങാൻ ട്രെയിന്റെ പുറത്തേക്ക് പോകുന്നു. ഒഴിഞ്ഞ വല്യ രണ്ടു സീറ്റും ഒറ്റയ്ക്ക് ഇരിക്കുന്ന ആ സ്ത്രീയും.
അതും കണ്ട് ബോഗിയിലേക്ക് ബാഗും കൊണ്ട് ഓടി പാഞ്ഞ് വന്ന് ആ സീറ്റിൽ ഇരിക്കാൻ തുനിയുന്ന എല്ലാരോടും അവര് പറഞ്ഞു

” ഈ സീറ്റി ആള്ണ്ട്…”

കേട്ടപാതി കേൾക്കാത്ത പാതി ചുള്ളന്മാരും ചുള്ളത്തികളും ഓടി ചാടി അടുത്ത ഒഴിഞ്ഞ സീറ്റും തിരക്കി പൊയ്ക്കൊണ്ടിരുന്നു.

ചായ വാങ്ങാൻ പോയ ഭർത്താവും കൂടെ ഉള്ളവരും തിരിച്ചെത്തുന്നുമില്ല.

അതിനിടയിൽ ഒരു ഹിന്ദിക്കാരൻ വന്നു. ആയമ്മ വീണ്ടും – ” ഈ സീറ്റി ആള്ണ്ട്…”
ഹിന്ദിക്കാരൻ – ” പൂ രാ..”
അമ്മ – ” ആ പൂരാ.. പൂരാ”

( മോനെ അമ്മച്ചി കൊല മാസ്. )

അപ്പൊ ദെ വരുന്നു ഒരു മാന്യദേഹം. കൂടെ മകനെന്നു തോന്നുന്ന ചെറുപ്പക്കാരനും.

” നി ഇവിടിരുന്നോ. ”
അയാള് അമ്മയുടെ അടുത്തേക്ക് കൈ ചൂണ്ടി.

അമ്മ പിന്നേം ” ആള്ണ്ട് ആള്ണ്ട് ”

മാന്യദേഹം – “എത്ര പേരുണ്ട് ”

Read more »

പ്രതീക്ഷയുടെ നാഗാലാ‌‍ന്‍ഡ് കാഴ്ച

ഓഗസ്റ്റ് പതിനഞ്ചാണ്. അപ്പോൾ എത്തി നിൽക്കുന്നത് നാഗാലാൻഡിലെ ലോങ്വയിൽ.
താമസിക്കുന്നത് മ്യാൻമാർ ഇന്ത്യ ബോർഡിൽ ഉള്ള ഒരു കുന്നിൻമുകളിലെ ഗസ്റ്റ്ഹൗസിൽ. പട്ടാളക്യാമ്പുകൾ അടുത്താണ്. ലോങ്വാ ഗ്രാമത്തിന്റെ രാജാവിന്റെ വസതിക്ക് എതിർവശത്താണ് ഞങ്ങളുടെ ഗസ്റ്റ്ഹൗസ്. മുന്നിലുള്ള സ്ഥലത്താണ് രണ്ട് രാജ്യങ്ങളുടെയും പട്ടാളവും ഗ്രാമവും ചേർന്ന് നടത്തുന്ന സ്വതന്ത്രദിന പരിപാടി നടക്കുന്നത്. ടിവിയും കമ്പ്യൂട്ടറും മൊബൈലും മസ്‌തിഷ്‌ക്കങ്ങളെ ആക്രമിച്ചു തുടങ്ങിയിട്ടില്ലാത്ത നാടാണ്. അതുകൊണ്ട് തന്നെ കുട്ടികളും മുതിർന്നവരുമായി നല്ല കാഴ്ചക്കാരുണ്ട് പരിപാടി ആരംഭിക്കുന്നതിന് മുൻപ് തന്നെ.

രാജാവിന്റെ വീടിന്റെ അടുത്തുള്ള വഴിയരികിൽ ഒരു സ്ത്രീയും അവരുടെ അഞ്ചോ ആറോ വയസോളം പോന്ന മകളും ചേർന്ന് പലതരം കരകൗശലവസ്തുക്കളും മാലകളും പ്രതിമകളും നിരത്തി വച്ച് കൊണ്ടിരിക്കുന്നുണ്ട്. മരത്തിലും ലോഹത്തിലും തീർത്ത സ്ത്രീപുരുഷ രൂപങ്ങൾ നാഗാലാൻഡിൽ ലഭ്യമാകുന്ന ഷോപീസ് വസ്തുക്കളിൽ പ്രധാനപെട്ടതാണ്. അത് നോക്കാനായി ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. കൈ പ്രതിമ ജോടികൾക്ക് നേരെ ചൂണ്ടിയപ്പോൾ തന്നെ അവർ വില പറഞ്ഞു.

“തൗസൻഡ് ഫൈവ് ഹന്ദ്രഡ്.”
അവർ അത് പറഞ്ഞു കൊണ്ടിരുന്നു.

വേണോ വേണ്ടയോ എന്ന എന്റെ ചിന്തകൾക്കിടയിൽ അവർ വേറെയെന്തോ ആലോചിക്കുന്നത് പോലെ എനിക്ക് തോന്നി. പെട്ടെന്ന് അവരിൽ നിന്നും ആ വാക്ക് പുറത്ത് വന്നു.
” ഡിസ്‌കൗണ്ട്.!!! ”

നാക്കിന്റെ തുമ്പിൽ തത്തി കളിച്ച വാക്കിനെ പരതി പിടിച്ചതിന്റെ സന്തോഷം അവരുടെ മുഖത്ത് ഉണ്ടായിരുന്നു. വില കുറച്ച് തരാമെന്ന് എന്നെ അറിയിക്കാനായി അവർ ഡിസ്‌കൗണ്ട് ഡിസ്‌കൗണ്ട് എന്ന് ആവർത്തിച്ചു പറയുന്നുമുണ്ട്. അങ്ങനെ പരതി കിട്ടിയ വാക്കിന്റെ ബലത്തിൽ പ്രതിമ വില 800 രൂപ വരെയെത്തി. വേണോ വേണ്ടയോ എന്ന സംശയത്തിന്റെ ഇടനാഴിയിൽ ശങ്കിച്ചു നിൽക്കുമ്പോൾ വെറുതെ പോക്കറ്റിൽ നോക്കി. പേഴ്സ് ഇല്ല. കൂടെയുള്ളവരുടെ കയ്യിലെ 2000ത്തിന്റെ കളർഫുൾ നോട്ടിന് ബാക്കി തരാൻ അവരുടെ കൈയിൽ പണവുമില്ലായിരുന്നു.

Read more »