Category Archives: കുറിപ്പുകള്‍ - Page 3

കുന്നങ്ങാടിയിലെ ഒടിയന്‍

മനസിൽ വീണ്ടും കുന്നങ്ങാടിയാണ്. പണ്ടെപ്പോഴോ ഒരു രാക്കാറ്റിൽ പടർന്ന വാമൊഴിയിൽ നിന്ന് കേട്ട കഥയാണ് അതിന്റെ കാര്യവും കാരണവും.

കാലഘട്ടം അത്ര കൃത്യമായി നിശ്ചയമില്ല. 50കളോ 60കളോ ആകാം. ജന്മി കുടിയാൻ ബന്ധം തീരെ വഷളായ രീതിയിലല്ലെങ്കിലും സവർണ്ണമേൽക്കോയ്മ പൂർണ്ണമായും അംഗീകരിച്ച് കൊണ്ട് നിലനിൽക്കുന്ന കാലം. കുത്തരിചോറും മൂന്ന് കൂട്ടം കറികളും എന്നും ഉണ്ടാവുന്ന അപ്പർ കുന്നങ്ങാടിയിലെ അപൂർവം ചില വീടുകളിൽ ഒന്നായിരുന്നു കോടോത്ത് മാധവൻ അധികാരിയുടേത്. അവരുടെ തന്നെ ഭൂമിയിൽ താമസിക്കുന്ന പറയകുടുംബങ്ങളിലെ പെണ്ണുങ്ങൾ പലരും കോടോത്ത് വീട്ടിന്റെ അടുക്കളപ്പുറത്ത് വന്ന് അവിടുത്തെ ഊണ് നേരം കഴിയും വരെ കാത്തു നിൽക്കുന്ന പതിവ് അവിടെ ഉണ്ടായിരുന്നു. അന്ന് ബാക്കിവരുന്ന കറികളുടെ പങ്ക് പറ്റാനാണ് ആ കാത്തിരിപ്പ്. അങ്ങനെ കാത്ത് നിന്ന് കാത്ത് നിന്ന് ഒടുവിൽ അധികാരിയുടെ ഭാര്യ ജാനകി അമ്മാരത്തം വീതിച്ചു കൊടുക്കുന്ന രുചികൾ പലതും അവർ തങ്ങളുടെ കുടിലിലേക്ക് കൊണ്ടു പോയി ഒരു ദൈവിക പ്രസാദം എന്ന മട്ടിൽ അവരുടെ ആണുങ്ങൾക്ക് വിളമ്പി വന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം അത്താഴം കഴിഞ്ഞ്, വെറ്റില ചവച്ചു കൊണ്ട് ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുമ്പോഴാണ് ജാനകി അമ്മാരത്തം അധികാരിയുടെ മുന്നിലേക്ക് വന്നത്.

” ഒരു രസം കേക്കണാ നിങ്ങക്ക് ”
അതായിരുന്നു അവരുടെ മുഖവുര.

ഉറപ്പിച്ചുള്ള മുളലിന് അനുവാദത്തിന്റെ ഛായ നൽകി അധികാരി ഭാര്യയെ നോക്കി.

“മ്മടെ തെക്കേ പറമ്പിലെ നമ്പിടെ ഓള് ചീയ്യയി ല്ലെ ”

” ഉം ”

” ഓള് എന്നും ഉച്ചക്ക് കൂട്ടാന് വരും. പഷെ രസം അതല്ല ഈട അന്നന്ന് വെച്ച കൂട്ടാന്റെ പേര് ചോയ്ച്ചന്നെ ഓള് വരും. ”

Read more »

ഈ മ യൗ , വീണ്ടും കയ്യടിക്കാം ലിജോയ്ക്ക് വേണ്ടി.

തിരക്കൊഴിഞ്ഞ ഒരു വൈകുന്നേരത്തിലേക്ക് ആർത്തലച്ചെത്തുന്ന ഒരു മഴ പോലെയാണ് മരണം. അതിന്റെ ബഹളങ്ങൾ ഒടുങ്ങി കഴിഞ്ഞാലും അങ്ങിങ്ങായി ചിലതെല്ലാം ബാക്കി കിടപ്പുണ്ടാവും. മഴയ്ക്ക് ശേഷവും മണ്ണിൽ മുളയ്ക്കാതെ ബാക്കിയുള്ള വിത്തുകൾ പോലെ. തീയറ്ററിനുള്ളിൽ മഴയും കാറ്റും കഴിഞ്ഞ് കുറച്ചു നേരം കൂടി ഇരുന്നു മെല്ലേ അരിച്ചിറങ്ങുന്ന പ്രശാന്ത് പിള്ളയുടെ സംഗീതത്തോടൊപ്പം. എന്റെ മനസിലും എന്തൊക്കെയോ ബാക്കിയായിരുന്നു. പിന്നെ ഉള്ളിൽ മരണത്തിന്റെ പോലെ ഒരു തണുപ്പും.

സിനിമാ കൊട്ടകയ്ക്ക് പുറത്തിറങ്ങിയിട്ടും മനസ്സിൽ നിറയെ കുറെ ചിന്തകളും, കുറെ മുഖങ്ങളും…

Read more »

കാര്‍ബണിലെ കാര്‍ബണിക രസതന്ത്രം…

കാർബൺ – നമ്മുടെ ലോകത്തിന്റെ നിലനില്പിനാവശ്യമായ എലമെന്റുകളിലൊന്ന്. നിത്യജീവിതത്തിൽ നാമുപയോഗിക്കുന്ന ഏകദേശം എല്ലാ വസ്തുക്കളിലും ചെറിയ തോതിലെങ്കിലും സാന്നിധ്യമറിയിക്കുന്ന രാസഘടകം. അത് ഒരു മലയാള സിനിമയുടെ പേരായി വരിക; സിനിമ ഗൗരവമായി നിരീക്ഷിക്കുന്നവർക്ക് വലിയ കൗതുകമുണ്ടാക്കുന്ന കാര്യമാണത്. പടത്തിന്റെ ടൈറ്റിൽ ഡിസൈനും, ഡയമണ്ടിനെ, ബെൻസീനിനെ, കാർബണിക സംയുക്തങ്ങളുടെ ഘടനയെ ഓർമ്മപ്പെടുത്തുന്ന പോസ്റ്ററുകളും പുറത്തിറങ്ങിയപ്പോഴേക്കും ഈ കൗതുകം വർദ്ധിച്ചു.

ക്ലിഷേ ഫോർമുല സിനിമകളിൽ നിന്നും പ്രമേയപരമായ പുതുമകളിലേക്കും, അവിടെ നിന്ന് റിയലിസ്റ്റിക് ആഖ്യാനരീതികളിലേക്കും ചുവടുമാറ്റം നടത്തിയ നടത്തികൊണ്ടിരിക്കുന്ന നമ്മുടെ സിനിമയ്ക്ക് പുതുവഴി തുറന്നു കൊടുക്കുന്നുണ്ട് കാർബൺ. സിനിമയെ പറ്റി പൂർണ്ണമായി പറയാതെ അത് പ്രേക്ഷകരുടെ ചിന്താശേഷിക്ക് കൂടി വിട്ടുകൊടുക്കുകയെന്നത് നമുക്ക് അധികം പരിചയമില്ലാത്ത കഥാകഥന രീതിയാണ്. മുന്നറിയിപ്പിൽ താൻ തന്നെ പരീക്ഷിച്ച ഈ ശൈലി കുറച്ചുകൂടി വലുതായി ഉപയോഗിക്കുകയാണ് വേണു കാർബണിൽ.

Read more »