Category Archives: ഓര്‍മ്മകള്‍ - Page 2

കൂവളമാല

പണ്ട് കൊച്ചിയുടെ വിശാലമായ ആകാശത്തിന്റെ താഴെ ജോലി അന്വേഷിച്ച് നടക്കുന്ന കാലം. ദൈവം ഉണ്ട് എന്ന വിശ്വാസത്തിൽ നിന്നും അഥവാ ഉണ്ടെങ്കിലോ എന്ന അർദ്ധ വിശ്വാസത്തിലേക്ക് മനസ് പരുവപ്പെടാൻ തുടങ്ങുന്ന കാലം. താമസിക്കുന്ന മുറിയ്‌ക്ക് അടുത്തുള്ള ഒരു ക്ഷേത്രത്തിൽ അവലും ശർക്കരയും പിന്നെ നെയ്യ്പായസവും അടങ്ങുന്ന അവിടത്തെ പ്രസാദം ഉന്നം വച്ച് ദിനവും വൈകുന്നേരം ദർശനം നടത്തുന്ന കാലം. അങ്ങനെ ഒരു ദിവസമാണ് ഇന്റർവ്യൂകളുടെ നിരന്തരമായ തോൽവിക്ക് കാരണമായ വിഘ്‌നങ്ങൾ മാറാൻ ഗണപതിക്ക് ഒരു മാല കൊടുത്തേക്കാമെന്ന തോന്നലുണ്ടായത്. അങ്ങനെ കയ്യിൽ ഉണ്ടായിരുന്ന പത്തു രൂപയ്‌ക്ക് അമ്പലത്തിന്റെ അകത്തു തന്നെയുള്ള മാലക്കാരന്റെ കയ്യിൽ നിന്ന് മാലയും വാങ്ങി ഗണപതിയുടെ മുന്നിലെത്തി, വണങ്ങി മാല
സ്റ്റെപ്പിൽ സമർപ്പിച്ചതും ഒരു ശബ്ദം സൈഡിൽ നിന്ന്….

– ഗണപതിക്കാണോ കൂവളമാല…?? ഏതോ ക്ഷേത്രപാലകൻ ആണെന്ന് തോന്നുന്നു.

– സോറി എനിക്ക് ഇത് കൂവള മാലയാണെന്ന് അറിയില്ലാരുന്നു

Read more »

പൂമ്പാറ ബാക്കിയാക്കുന്നത്….!!!

ചാറ്റല്‍ മഴ പെയ്യുന്ന ഉച്ച നേരത്താണ് പൂമ്പാറയിലേക്ക് ഞങ്ങള്‍ ബസ്‌ കയറിയത്. ഞങ്ങളോടൊപ്പം വലിയൊരു ആള്‍ക്കുട്ടവും ബസില്‍ കയറിപ്പറ്റാന്‍ മത്സരിക്കുന്നുണ്ടായിരുന്നു. ഈറ്റ കൊട്ടകളും, ചണത്തിന്റെയും പ്ലാസ്റ്റിക്കിന്റെയും നൂലിനാല്‍ നിര്‍മ്മിതമായ ചാക്കുകളും, സഞ്ചികളുമൊക്കെയായി അവിടെ കാത്തുനിന്ന ജനക്കൂട്ടം മുഴുവനും ഞങ്ങളുള്‍പ്പെടെ ഒരാളോഴിയാതെ ആ വണ്ടിയില്‍ എങ്ങനെയോക്കെയോ കയറിപ്പറ്റി. വയറു നിറഞ്ഞ സന്തോഷത്തില്‍ ഒരു ഏമ്പക്കവും വിട്ട് ബസ്‌ പതുക്കെ മുന്നോട്ട് നീങ്ങി.
മഴ ചാറി കൊണ്ടിരുന്ന കൊടൈക്കനാലില്‍ നിന്നും അകലേക്ക് പോകുന്തോറും കെട്ടിടങ്ങളും വഴിയോര വാണിഭവും തിരക്കും പതുക്കെ ഇല്ലതായി. പകരം പൈനും, യുക്കാലിപ്പ്റ്റസും, പേരറിയാത്ത അനവധി കാട്ടുമരങ്ങളും റോഡിന്‍റെ ഇരുവശങ്ങളും കയ്യേറി. പാതകളില്‍ ചാറ്റല്‍ മഴയും കോടമഞ്ഞും മാത്രം ബാക്കിയായി.

കൊടൈക്കനാല്‍ ടൌണില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരത്തില്‍ പഴനി മലനിരകളിലാണ് പൂമ്പാറ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിലേക്ക് കടക്കാവുന്ന പ്രധാന വഴിക്കരികില്‍ ബസ്‌ നിര്‍ത്തി. അടുത്തു തന്നെയുള്ള ഒരു ചെറിയ കടയില്‍ ഊണിന്റെ തിരക്ക്. വാഴയിലയില്‍ പച്ചരി ചോറും സാമ്പാറും, നല്ല മോരും രസവും. ശേഷം താഴേക്കുള്ള വഴിയിലൂടെ നടന്നു പൂമ്പാറയുടെ ഹൃദയത്തിലേക്ക്.

Read more »

സ്നേഹത്തിന്‍റെ ചില മുഖങ്ങള്‍ !!!

വർഷങ്ങൾക്ക് മുമ്പ് എറണാകുളം നോർത്തിലെ ഒരു ചെറിയ കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന കാലം. അടുപ്പിച്ച് രണ്ടോ മൂന്നോ അവധി കിട്ടുന്ന അവസരങ്ങളില്‍ മാത്രമേ വീട്ടില്‍ പോകാറുണ്ടായിരുന്നുള്ളൂ. വൈകുന്നേരത്തെ ആലപ്പുഴ – കണ്ണൂര്‍ എക്സപ്രസായിരുന്നു ആ കാലത്ത് ഞാന്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന ട്രെയിന്‍. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നേരത്തെ ഇറങ്ങുകയെന്നു പറഞ്ഞാല്‍ കുറച്ച് ചടങ്ങുള്ള കാര്യമാണ്. മാനേജര്‍ മാഡത്തോട് രാവിലെ ഒന്ന്‍ സൂചിപ്പിക്കണം. പിന്നെ വൈകുന്നേരം തിരക്കിട്ടു തീര്‍ക്കേണ്ട ജോലികള്‍ ബാക്കിയില്ലെന്നു പറഞ്ഞ് ബോധ്യപ്പെടുത്തണം എന്നിട്ട് വേണം അനുവാദത്തോടെ അവിടെ നിന്ന് ഇറങ്ങാന്‍.

പതിവു പോലെ അന്നും ജോലികൾ തീർത്ത് വൈകുന്നേരം നേരത്തെ നാട്ടിൽ പോകാൻ ഇറങ്ങിയതായിരുന്നു ഞാൻ. അന്നെ ദിവസം സൗത്തിൽ നിന്നാണ് നാലരയോടെ കണ്ണൂർ എക്സപ്രസ് പുറപ്പെടുന്നത്. രാവിലെ മുതൽ തിരക്കുള്ള ജോലികൾ കാരണം ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ട്രെയിനിന്റെ അനൗൺസിമെന്റ്റുകൾ തുടങ്ങി കഴിഞ്ഞിരുന്നു. എനിക്കാണെങ്കിൽ കലശലായ വിശപ്പും ദാഹവും. ഓടി വണ്ടിയിൽ കയറുന്നതിനിടയിൽ ഒരു കുപ്പി പെപ്സി ഞാൻ വാങ്ങി. അകത്ത് കയറിയപ്പോൾ തന്നെ ഭാഗ്യത്തിന് ഒരു സീറ്റും കിട്ടി. വണ്ടിയിൽ പിന്നെയും ആളുകൾ കയറി കൊണ്ടേയിരുന്നു. സീറ്റിൽ ഇരിപ്പുറപ്പിച്ച് കിതപ്പ് ഒന്ന് മാറിയ ശേഷം ഞാൻ പതിയെ പെപ്സി കുടിക്കാൻ ആരംഭിച്ചു.

Read more »