സ്നേഹസമ്പന്നനായ ഒരു കാപ്പിക്കാരൻ ഒടുവിൽ ഇങ്ങനെ പറഞ്ഞു –
” ഈ ട്രെയിനിൽ കാപ്പി മാത്രേ കിട്ടു. ചായ വേണമെങ്കില്‍ ഇങ്ങള് പുറത്തെ കടെല് പോണം…”
അങ്ങനെ അമ്മ ഒഴികെ എല്ലാവരും ചായ വാങ്ങാൻ ട്രെയിന്റെ പുറത്തേക്ക് പോകുന്നു. ഒഴിഞ്ഞ വല്യ രണ്ടു സീറ്റും ഒറ്റയ്ക്ക് ഇരിക്കുന്ന ആ സ്ത്രീയും.
അതും കണ്ട് ബോഗിയിലേക്ക് ബാഗും കൊണ്ട് ഓടി പാഞ്ഞ് വന്ന് ആ സീറ്റിൽ ഇരിക്കാൻ തുനിയുന്ന എല്ലാരോടും അവര്‍ പറഞ്ഞു
” ഈ സീറ്റി ആള്ണ്ട്…”
കേട്ടപാതി കേൾക്കാത്ത പാതി ചുള്ളന്മാരും ചുള്ളത്തികളും ഓടി ചാടി അടുത്ത ഒഴിഞ്ഞ സീറ്റും തിരക്കി പൊയ്ക്കൊണ്ടിരുന്നു.
ചായ വാങ്ങാൻ പോയ ഭർത്താവും കൂടെ ഉള്ളവരും തിരിച്ചെത്തുന്നുമില്ല.
അതിനിടയിൽ ഒരു ഹിന്ദിക്കാരൻ വന്നു. ആയമ്മ വീണ്ടും – ” ഈ സീറ്റി ആള്ണ്ട്…”
ഹിന്ദിക്കാരൻ – ” പൂ രാ..”
അമ്മ – ” ആ പൂരാ.. പൂരാ”
( മോനെ അമ്മച്ചി കൊല മാസ്. )
അപ്പൊ ദെ വരുന്നു ഒരു മാന്യദേഹം. കൂടെ മകനെന്നു തോന്നുന്ന ചെറുപ്പക്കാരനും.
” നി ഇവിടിരുന്നോ. ”
അയാള്‍ അമ്മയുടെ അടുത്തേക്ക് കൈ ചൂണ്ടി.
അമ്മ പിന്നേം ” ആള്ണ്ട് ആള്ണ്ട് ”
മാന്യദേഹം – “എത്ര പേരുണ്ട് ”

Recent Comments