Tag Archives: യാത്ര

ഉത്തരഭൂമിയിലൂടെ – 9

ഡൽഹി എയർപോർട്ടിന്റെ അകത്ത് ഒരു കാപ്പികടയുടെ വിശാലമായ സോഫയിൽ ബാഗുകളുടെ പാറവുകാരനായി ഇരിക്കുകയായിരുന്നു ഞാൻ. ഉച്ചരിക്കാൻ പ്രയാസമുള്ള പേരുള്ള ഏതോരു കാപ്പിയും ബർഗറും വാങ്ങാനായി പോയിരിക്കുകയാണ് രമ്യ. തങ്ങളുടെ യാത്രയുടെ ചെക്കിന്നുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് സുരമ്യയും റിനിയും മുകുളും. ഇതു വരെയും നിങ്ങളോട് ഞാൻ പറഞ്ഞിട്ടില്ലായെന്നു തോന്നുന്നു ഞങ്ങൾ എല്ലാവരും ഒരേ നഗരത്തിലെ അന്തേവാസികളല്ല. ഞാനും രമ്യയും കൊച്ചിയിലും സുരമ്യയും റിനിയും ബാംഗ്ലൂരിലും മുകുൾ ചെന്നൈയിലുമായാണ് പ്രവാസം അനുഷ്ഠിക്കുന്നത്. ജീവിതത്തിന്റെ ഏതോ ഒരു നാൽക്കവലയിൽ വച്ച് കണ്ടുമുട്ടി, പരിചയപ്പെട്ട് , ഇപ്പോൾ പല ദിശകളിലേക്ക് തോണി തുഴയുന്നവർ.
സമയം ആറുമണി കഴിഞ്ഞിരിക്കുന്നു. ഏട്ടരയാക്കാണ് ഞങ്ങളുടെ കൊച്ചി ഫ്ലൈറ്റ്. സൂരമ്യക്കും റിനിക്കും ഏഴരയ്ക്കും മുകുളിന് എട്ടിനും.

Read more »

ഉത്തരഭൂമിയുടെ – 8

രാത്രിയിലെപ്പോഴോ ഉറക്കം നഷ്ടപ്പെട്ട് കണ്ണുകൾ തുറന്നപ്പോൾ ഏതോ ഒരു കെട്ടിടത്തിന്റെ സമീപത്ത് നിശ്ചലമായി കിടക്കുകയാണ് ഞങ്ങളുടെ തീവണ്ടി. കൃത്യമായ അകലത്തിൽ തൂണുകളുള്ള ആ കെട്ടിടത്തിന്റെ നീളൻ വരാന്തയുടെ പുറത്ത് മഞ്ഞ നിറത്തിൽ ഒരു ബൾബ് മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു. ഞാൻ ഗൂഗിൾ മാപ്പിൽ സ്ഥലം നോക്കി. അടുത്ത സ്റ്റേഷൻ കാൺപൂരാണ്. ആഗ്രയിലേക്ക് പിന്നെയുമുണ്ട് മുന്നൂറോളം കിലോമീറ്ററുകൾ. സമയം നാലു മണിയോടടുത്തിരിക്കുന്നു. ഇനിയും എഴുമണിക്കൂറുകൾ കൂടി വേണ്ടി വരുമെന്ന് കണക്കുകൂട്ടിയാൽ ആഗ്രയെത്താൻ പതിനൊന്നു മണി. രാവിലെ ഏഴുമണിക്ക് എത്തേണ്ട ട്രെയിനാണ്. വാരാണസിയുടെ ഓർമ്മകളിൽ മുഴുകിയുള്ള എന്റെ രാവുറക്കത്തിൽ മരുധർ എക്‌സ്പ്രസ്സും പങ്കുചേർന്നിരിക്കണം, അല്ലാതെ ഇത്രയും വൈകാൻ തരമില്ലല്ലോ. ഞാൻ ഹെഡ്സെറ്റ് ചെവിയിൽ തിരുകി ചെറിയ ശബ്ദത്തിൽ പാട്ടു കേട്ടു കൊണ്ട് ഇരുട്ടിലെ കാഴ്ചകൾ നോക്കി നിന്നു. അതിനിടയിലെപ്പോഴോ വണ്ടിക്ക് ജീവൻ വച്ചു. അത് പതുക്കെ വീണ്ടും ചലിച്ചു തുടങ്ങി.

Read more »

ഉത്തരഭൂമിയിലൂടെ – 7

രാത്രിയിൽ കൃത്യമല്ലാത്ത ഇടവേളകളിൽ മുറിഞ്ഞു വീണ ഓർമ്മകൾക്കിടയിൽ നിന്നും ബോധത്തെ വീണ്ടെടുത്ത് പുതിയ പ്രഭാതത്തിലേക്ക് മിഴികൾ തുറന്നപ്പോഴേക്കും നേരം വൈകിയിരുന്നു. ധീരജ് പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. സൺറൈസ് ബോട്ടിങ്ങിന്‍റെ സമയമെല്ലാം കഴിഞ്ഞു പോയിരിക്കുന്നു. കിഴക്ക് വെള്ളകീറി കഴിഞ്ഞ സൂര്യനിപ്പോൾ ഗംഗയിലെ ഓളങ്ങളോട് കിന്നാരം പറഞ്ഞിരിക്കുകയാവും. ഒരുപക്ഷേ ദശാശ്വമേധഘട്ടിലെ ബോട്ടുകളുടെ സമ്മേളന സ്ഥലത്ത് മോത്തി ഞങ്ങൾക്ക് വേണ്ടി കാത്തിരുന്നിട്ടുണ്ടാവാം. നേരിട്ടു കണ്ടാൽ മുഖം തിരിക്കുമെങ്കിലും നീളൻ തൂണുകൾക്ക് മുകളിലെ നിയോൺ വെളിച്ചത്തിൽ, മങ്ങിതുടങ്ങുന്ന ഇരുട്ടിന്‍റെ അവ്യക്തതയിൽ ഗംഗ ചിലപ്പോൾ അവൾക്ക് നേരെ നീണ്ട നിഴലുകളിൽ എന്നെ പരതിയിരുന്നിരിക്കാം. അല്ലെങ്കിലിത് ചിലപ്പോൾ കാശിയുടെ ഭൈരോനാഥന്‍റെ നിശ്ചയമാവും, ഈ മണ്ണിലേക്ക് ഞാൻ വീണ്ടും വരുമെന്ന ഉറപ്പിൽ നിദ്രാദേവതയെ പരിചാരികയാക്കി എന്‍റെ ഒരു അരികിലേക്കയച്ചതുമാവാം…
എന്ത് രസമുള്ള തോന്നലുകളാണ്…!

Read more »