മനസിൽ വീണ്ടും കുന്നങ്ങാടിയാണ്. പണ്ടെപ്പോഴോ ഒരു രാക്കാറ്റിൽ പടർന്ന വാമൊഴിയിൽ നിന്ന് കേട്ട കഥയാണ് അതിന്റെ കാര്യവും കാരണവും.
കാലഘട്ടം അത്ര കൃത്യമായി നിശ്ചയമില്ല. 50കളോ 60കളോ ആകാം. ജന്മി കുടിയാൻ ബന്ധം തീരെ വഷളായ രീതിയിലല്ലെങ്കിലും സവർണ്ണമേൽക്കോയ്മ പൂർണ്ണമായും അംഗീകരിച്ച് കൊണ്ട് നിലനിൽക്കുന്ന കാലം. കുത്തരിചോറും മൂന്ന് കൂട്ടം കറികളും എന്നും ഉണ്ടാവുന്ന അപ്പർ കുന്നങ്ങാടിയിലെ അപൂർവം ചില വീടുകളിൽ ഒന്നായിരുന്നു കോടോത്ത് മാധവൻ അധികാരിയുടേത്. അവരുടെ തന്നെ ഭൂമിയിൽ താമസിക്കുന്ന പറയകുടുംബങ്ങളിലെ പെണ്ണുങ്ങൾ പലരും കോടോത്ത് വീട്ടിന്റെ അടുക്കളപ്പുറത്ത് വന്ന് അവിടുത്തെ ഊണ് നേരം കഴിയും വരെ കാത്തു നിൽക്കുന്ന പതിവ് അവിടെ ഉണ്ടായിരുന്നു. അന്ന് ബാക്കിവരുന്ന കറികളുടെ പങ്ക് പറ്റാനാണ് ആ കാത്തിരിപ്പ്. അങ്ങനെ കാത്ത് നിന്ന് കാത്ത് നിന്ന് ഒടുവിൽ അധികാരിയുടെ ഭാര്യ ജാനകി അമ്മാരത്തം വീതിച്ചു കൊടുക്കുന്ന രുചികൾ പലതും അവർ തങ്ങളുടെ കുടിലിലേക്ക് കൊണ്ടു പോയി ഒരു ദൈവിക പ്രസാദം എന്ന മട്ടിൽ അവരുടെ ആണുങ്ങൾക്ക് വിളമ്പി വന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം അത്താഴം കഴിഞ്ഞ്, വെറ്റില ചവച്ചു കൊണ്ട് ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുമ്പോഴാണ് ജാനകി അമ്മാരത്തം അധികാരിയുടെ മുന്നിലേക്ക് വന്നത്.
” ഒരു രസം കേക്കണാ നിങ്ങക്ക് ”
അതായിരുന്നു അവരുടെ മുഖവുര.
ഉറപ്പിച്ചുള്ള മുളലിന് അനുവാദത്തിന്റെ ഛായ നൽകി അധികാരി ഭാര്യയെ നോക്കി.
“മ്മടെ തെക്കേ പറമ്പിലെ നമ്പിടെ ഓള് ചീയ്യയി ല്ലെ ”
” ഉം ”
” ഓള് എന്നും ഉച്ചക്ക് കൂട്ടാന് വരും. പഷെ രസം അതല്ല ഈട അന്നന്ന് വെച്ച കൂട്ടാന്റെ പേര് ചോയ്ച്ചന്നെ ഓള് വരും. ”

Recent Comments